🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻 ✍🏼വിശുദ്ധ റമളാനില്‍ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിനു മാത്രം അല്ലാഹു ﷻ സമ്മാനിച്ചതാണ് തറാവീഹ് നിസ്കാരം. ഇത് 20 റക്അത്തുകളാണെന്ന് മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. നാലു മദ്ഹബുകളും ഇക്കാര്യം സമ്മതിക്കുന്നു... തറാവീഹ് നിസ്കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന് പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്കരിക്കലാണ് ഉത്തമം... 🏡 വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് നിസ്കരിക്കാന്‍ പുരുഷന്മാര്ക്ക് ഇമാമായി ഉബയ്യുബിന് കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമളാനില്‍...
കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ് ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്'ത്രീപുരുഷന്മാരാണ് തൊട്ടാൽ വുളൂഅ് മുറിയാത്ത ബന്ധുക്കൾ. ഇവരെ താഴെ കുറിക്കും പ്രകാരം വിവരിക്കാം. * 1. മാതാവ്: ഒരാളെ പ്രസവിച്ചതാരോ അവരാണ് തന്റെ മാതാവ്. * 2. മാതാമഹി: ജന്മം നൽകിയ പിതാവിന്റെയോ മാതാവിന്റെയോ വഴിക്കുവരുന്ന മാതാമഹികളെല്ലാം ഇതിൽ വരും. * 3. മകൾ: തനിക്ക് നേരിട്ട് ജനിച്ചതും സ്'ത്രീ-പുരുഷ ഭേദമില്ലാതെ തന്റെ മക്കൾക്ക് പിറന്നതുമായ എല്ലാ പുത്രിമാരും ഇതിൽ വരും. * 4. സഹോദരി: തന്റെ മാതാപിതാക്കൾക്കോ അവരിലൊരാൾക്കോ ജനിച്ച എല്ലാ പുത്രിമാരും സഹോദരി തന്നെ. * 5. സഹോദരന്റെയോ സഹോദരിയുടെയോ പുത്രി: മാതാപിതാക്കളൊത്ത സഹോദര-സഹോദരിമാരുടെയും രണ്ടാലൊരാൾ വഴിക്കുള്ള സഹോദര-സഹോദരിമാരുടെയും പുത്രിമാർ നിഷിദ്ധം തന്നെ. * 6. പിതൃസഹോദരി: പിതാവിന്റെയും പിതാമഹന്റെയും സഹോദരിമാർ ഇതിൽപെടും. * 7. മാതൃസഹോദരി: മാതാവിന്റെയും മാതാമഹിയുടെയും സഹോദരിമാരുൾപെടും. ഇവരാണ് കുടുംബ ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ. മേൽപ്രകാരം മുലകുടി ബന്ധത്തിലൂടെയും ബന്ധുക്കളുണ്ടാകും. മാതാവ്...
▶മുടിക്ക് കറുപ്പ് ചായം കൊടുക്കല്‍ ഹറാം ആണെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. നരയെ ബഹുമാനിച്ച് കൊണ്ട് ചുവപ്പ് പോലോത്ത ചായം നല്‍കാമെന്നതിനാലാണ് മൈലാഞ്ചി അനുവദനീയവും സുന്നതുമാവുന്നത്. ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഫത്ഹ് മക്ക ദിവസത്തില്‍ അബൂബക്റ് (റ)വിന്റെ പിതാവായ അബൂഖുഹാഫയെ പ്രവാചകരുടെ സന്നിധിയിലേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ താടിയും തലയും നരച്ച് പാടെ വെളുത്തിരുന്നു. അത് കണ്ട് പ്രവാചകര്‍ (സ) പറഞ്ഞു, ഇതിനെ (നരയെ) മറ്റുവല്ല ചായവും കൊടുത്ത് മാറ്റം വരുത്തുക, കറുപ്പിനെ ഒഴിവാക്കുക. (ഇമാം മുസ്ലിം). ഈ ഹദീസില്‍ കറുപ്പ് വെടിയാനുള്ള നിര്‍ദ്ദേശം കല്പനയാണെന്നതിനാല് അത് നിര്‍ബന്ധമാണെന്നും കറുപ്പ് ഉപയോഗിക്കല്‍ ഹറാം ആണെന്നുമാണ് ശാഫിഈ ഇമാമും മദ്ഹബിലെ മറ്റു പണ്ഡിതരും പറയുന്നത്. എന്നാല്‍ മാലികി മദ്ഹബ് പ്രകാരം നരക്ക് കറുപ്പ് ചായം നല്‍കുന്നതാണ് കറാഹതാണ്. അതേ അഭിപ്രായം പ്രകടിപ്പിക്കുന്ന മറ്റു പണ്ഡിതരുമുണ്ട്.
Comments
Post a Comment