Posts

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

  ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ ‎‎‎‎‎‎‎‎‎‎‎‎‎‎‎‎     ‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎    🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻        ✍🏼വിശുദ്ധ റമളാനില്‍ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിനു മാത്രം അല്ലാഹു ﷻ സമ്മാനിച്ചതാണ് തറാവീഹ് നിസ്‌കാരം. ഇത് 20 റക്അത്തുകളാണെന്ന് മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. നാലു മദ്ഹബുകളും ഇക്കാര്യം സമ്മതിക്കുന്നു... തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം... 🏡 വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്ത

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇന്നേദീവസം മയ്യിത്ത് നിസ്കരിക്കപ്പെടല്‍ സ്വഹീഹാകുന്നവരില്‍ നിന്ന് ഭൂമിയുടെ വിവിധഭാഗങ്ങളിലായി ആരൊക്കെ മരിച്ചിട്ടുണ്ടോ അവരുടെയെല്ലാം പേരില്‍ ഒന്നിച്ച് നിയ്യത്ത് വെച്ച് മയ്യിത്ത് നിസ്കരിക്കല്‍ അനുവദനീയമാണെന്നും മാത്രമല്ല സുന്നത്ത് തന്നെയാണെന്നും തുഹ്ഫ(3/146)യില്‍ കാണാം. മയ്യിത്ത് നിസ്കരിക്കുമ്പോള്‍ അവരെ വ്യക്തിപരമായി അറിയണമെന്നോ പേരുവിവരങ്ങള്‍ അറിയണമെന്നോ എത്ര പേരുടെ മേലിലാണ് നിസ്കരിക്കുന്നതെന്ന എണ്ണം  അറിയണമെന്നോ ഇല്ല. എന്തെങ്കിലും ചെറിയ ഒരു വകതിരിക്കല്‍ ഉണ്ടായാല്‍മതി. ഇന്നേ ദിവസം മരിച്ചവര്‍ എന്ന് കരുതല്‍ അതിന് മതിയാകുന്നതാണ്. എന്നാല്‍ ഇങ്ങനെ നിസ്കരിക്കുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉള്ള മയ്യിത്തുകളുടെ പേരിലേ ഇത് ബാധകമാകൂ.  ഒന്ന്: മേല്‍പറഞ്ഞ മയ്യിത്തുകളെ കുളിപ്പിക്കല്‍ കഴിഞ്ഞിരിക്കണം,  രണ്ട്: പറയപ്പെട്ട മയ്യിത്തുകള്‍ ശഹീദല്ലാത്തവരാകണം. മൂന്ന് :മറഞ്ഞമയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കല്‍ അനുവദനീയമാകുന്ന രീതിയിലുള്ള മറഞ്ഞമയ്യിത്താകണം(ശര്‍വാനീ-3/146). അല്ലാഹുവിന്റെ റസൂല്‍ (സ്വ) യുടേയും മറ്റു പ്രവാചകരുടെയും ഔലിയാക്കളുടെയും മേല്‍ ഇപ്പോള്‍ മയ്യിത്ത് നിസ്കാരിക്കാന്‍ പറ്റില്ല. കാരണം ആര്‍ക്കു വേണ്ടിയാണോ മ

കയ്യുറയും മാസ്ക്കും ധരിച്ചു നിസ്കരിക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്താണ്? നിസ്കാരത്തിന് കോട്ടം തട്ടുമോ?

സജൂദ് ചെയ്യുമ്പോള്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമായ അവയവങ്ങള്‍ (1)നെറ്റി (2)രണ്ട് കാല്‍മുട്ടുകള്‍ (3)രണ്ടുകൈകളുടെയും പള്ളഭാഗം(4)കാല്‍വിരലുകളുടെ പള്ളകള്‍ എന്നിവയാണ്. സുജൂദില്‍ മൂക്ക് നിലത്ത് വെക്കല്‍ ശക്തിയായ സുന്നത്താണ്. നിര്‍ബന്ധമില്ല. മേല്‍പറയപ്പെട്ട അവയവങ്ങളില്‍ നിന്നൊക്കെ നിലത്ത് വെക്കാന്‍ സാധ്യമാകുന്ന അല്‍പം ഭാഗം നിലത്ത് വെക്കുക മാത്രമേ വേണ്ടൂ. നിലത്ത് തട്ടിക്കാന്‍ പ്രയാസമുള്ള കാല്‍ വിരലുകള്‍, നെറ്റിയുടെ മുഴുവന്‍ ഭാഗം എന്നിവയൊന്നും പ്രയാസപ്പെട്ട് നിലത്ത് വെക്കാന്‍ ശരീഅത്ത് ആവശ്യപ്പെടുന്നില്ല. മേല്‍പറയപ്പെട്ട നിലത്ത് വെക്കേണ്ട അവയവങ്ങളില്‍ നെറ്റി മാത്രമേ ഒരു മറയും കൂടാതെ നേരിട്ട് തുറന്ന അവസ്ഥയില്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമുള്ളൂ. നിര്‍ബന്ധമായും നിലത്ത് വെക്കേണ്ട മറ്റു അവയവങ്ങളൊന്നും ഒരു മറയും കൂടാതെ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കൈപള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ സ്ത്രീക്കും പുരുഷനും സുന്നത്താണ്. കാല്‍വിരലുകളുടെ പള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. സ്ത്രീക്ക് കാല്‍പാദം തുറന്നുവെച്ചാല്‍ ഔറത്ത്

വീട്ടിൽ വെച്ച് പുരുഷന്മാരും സ്ത്രീകളും ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ സ്വഫ് നില്‍ക്കേണ്ട രൂപം വിവരിക്കാമോ?

Image
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്വഫ് ശരിപ്പെടുത്തുന്നതിലെ ക്രമം പണ്ഡിതന്മാര്‍ കിതാബുകളില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെക്കാള്‍ ഒരു സ്വഫ് പിന്തിയാണ് നില്‍ക്കേണ്ടത്. ഈ വിഷയത്തില്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ മഹ്റമുകളായാലും ഇങ്ങനെതന്നെയാണ് നില്‍ക്കേണ്ടത് എന്നാണ് പ്രബലമായ വീക്ഷണം. ആയതിനാല്‍ ഇവിടെ പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, മരുമകള്‍ തുടങ്ങിയ ബന്ധങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. പുരുഷനാണോ അതോ സ്ത്രീയാണോ എന്ന് മാത്രം നോക്കിയാല്‍ മതി. ജമാഅത്ത് തുടങ്ങുമ്പോള്‍ രണ്ട് പുരുഷന്മാര്‍ മാത്രമേ ഉള്ളൂ എങ്കില്‍, ഒരാള്‍ ഇമാമും രണ്ടാമത്തവന്‍ തന്‍റെ കാല്‍വിരലുകള്‍ ഇമാമിന്‍റെ കാലിന്‍റെ മടമ്പുകളേക്കാള്‍ പിന്തുന്ന രൂപത്തില്‍ ഇമാമിന്‍റെ വലതു ഭാഗത്ത് നില്‍ക്കുകയുമാണ് വേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാനായി ഒരാള്‍ മാത്രം വന്നാലും ഇങ്ങനെതന്നെയാണ് ചെയ്യേണ്ടത്. (ചിത്രം-1) ഇനി രണ്ടാമതൊരാള്‍ വന്നാല്‍ വലതുഭാഗത്ത് നിന്ന മഅ്മൂമിനെ പോലെ ഇയാള്‍ ഇമാമിന്‍റെ ഇടതുഭാഗത്ത് നിന്ന് തക്ബീര്‍ കെട്ടുകയും ശേഷം രണ

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?

ഏത് വ്യാധികള്‍ക്കിടയിലും ഇത്തരം വിഷയങ്ങളിലുള്ള സൂക്ഷ്മതയും ആരാധനകളുടെ സ്വീകാര്യതയില്‍ പുലര്‍ത്തുന്ന കണിശതയും പ്രത്യേകം പ്രശംസിക്കട്ടെ. അല്ലാഹു നമ്മുടെ ഇബാദതുകളെല്ലാം കുറവുകള്‍ പരിഹരിച്ച് സ്വീകരിക്കുമാറാവട്ടെ. ഇന്ന് ലഭ്യമായ സാനിറ്റൈസറുകളിലെല്ലാം ചെറുതോ വലുതോ ആയ അളവുകളില്‍ ആള്‍കഹോള്‍ അടങ്ങിയിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലഹരിയുണ്ടാക്കുന്നതെല്ലാം നജസ് ആണ് എന്ന അടിസ്ഥാന തത്വത്തില്‍നിന്നാണ് ആള്‍കഹോള്‍ നജസ് ആണ് എന്ന നിയമം പിടിക്കപ്പെടുന്നത്.  അതേസമയം, ആള്‍കഹോള്‍ പല തരത്തിലുണ്ടെന്നത് ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈഥൈല്‍, മീഥൈല്‍, ഐസോപ്രോപില്‍, ബ്രൂട്ടല്‍ തുടങ്ങി ഇത് പല വിധത്തില്‍ വര്‍ഗ്ഗീകരിക്കപ്പെടുന്നുണ്ട്. ഇവയില്‍ ലഹരിയുണ്ടാക്കുന്നവയും അല്ലാത്തവയുമുണ്ട് എന്നാണ് അവയുടെ നിര്‍മ്മാണരീതിയും ചേരുവകളും നോക്കുമ്പോള്‍ മനസ്സിലാവുന്നത്. ജൈവവസ്തുക്കളില്‍നിന്നുണ്ടാക്കുന്നവ ലഹരിക്ക് കാരണമാവുന്നവയാണെന്നും വ്യാവസായികാവശ്യങ്ങള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നും മറ്റും രാസപ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നവയില്‍ ലഹരി ഉണ്ടാക്കത്തവയുമുണ്ടെന്നും മനസ്സിലാവുന്നു.   സാനിറ്റൈസര്‍, സ

എന്താണ് ഏപ്രിൽ ഫൂൾ ഏപ്രിൽ ഫൂൾ ആചരിക്കുന്നതിൽ ഇസ്‍ലാമിക വിധി എന്ത്..?

ഏതെങ്കിലുമൊരു പ്രത്യേക ദിവസമോ, പ്രത്യേക സമയമോ ആർക്കും തോന്നിയതുപോലെ കള്ളം പറയാമെന്നറിയിക്കുന്ന ഒരു അനുവാദവും ഇസ്ലാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സമൂഹത്തിൽ ഇന്ന് സാർവ്വത്രികമായിത്തീർന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ വർഷവും ഏപ്രിൽ മാസം പിറന്നാൽ ആളുകൾ ആവേശം കാട്ടുന്ന ഒരു സമ്പ്രദായം. അതാണ് ഏപ്രിൽ ഫൂൾ..! ഏപ്രിൽ മാസത്തിലെ ഒന്നാം നിയതി ആർക്കും ആരോടും നുണ പറയാം എന്നതാണ് ഈ സമ്പ്രദായവുമായി ബന്ധപ്പെടുന്നവരുടെ ന്യായം. അതിന് യാതൊരു ധാർമ്മികവശവും പരിഗണിക്കേണ്ടതില്ലത്രെ..!!  എന്നാൽ പരസ്പരം നുണ പറയുന്നതിനെ പരിശുദ്ധ ഇസ്ലാം വളരെ ഗൗരവമായാണ് കാണുന്നത്. നബി (സ) പറയുന്നു : "ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരിച്ചു നുണ പറയുന്നവന്ന് വൻ നാശം;അവനു മഹാ നാശം അവനു ഭയങ്കര നാശം (അബൂദാവൂദ്, തുര്മുദി, ബൈഹഖി., നസാഈ) തിരുനബിക്ക് വ്യാജ ത്തേക്കാൾ വെറുപ്പുള്ള മറ്റൊന്നുണ്ടായിരുന്നില്ല . വല്ല വ്യക്തിയും വ്യാജം പറഞ്ഞതായി അറിഞ്ഞാൽ അയാൾ അതിൽ നിന്ന് ഖേദപൂർവ്വം പിൻവാങ്ങി എന്ന് അറിയുന്നത് വരെ അവിടുത്തെ തിരൂമനസ്സിൽ നിന്ന് അവൻ പുറത്താക്കു മായിരുന്നു (അഹമ്മദ്, ബസ്സാർ ) ✳️എന്താണ് ഏപ്രിൽ ഫൂൾ ഏപ്രിൽ ഫൂൾ എന്നറിയപ്പെടുന്ന ഈ ഏപ്രിൽ

വീട് വെക്കുമ്പോള്‍ ഖിബ്‌ലക്ക് കാൽ നീട്ടി കിടക്കുന്ന രീതിയില്‍ കട്ടിലിന്‍റെ ദിശ ആക്കാമോ? ഖിബ്‌ലയിലേക്ക് കാല്‍ നീട്ടികിടക്കുന്നത് തെറ്റാണോ?

മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഘലകളെയും സമഗ്രമായി വിശകലനം ചെയ്യുന്ന ഇസ് ലാമിക കര്‍മശാസ്ത്രം മനുഷ്യന്‍റെ ഉറക്കത്തിലും അതിന്‍റെ പ്രാരംഭസമയത്തും പാലിക്കേണ്ട മര്യാദകളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കിടന്നുറങ്ങുമ്പോള്‍ ഖിബ് ലയിലേക്ക് തിരിഞ്ഞ് കിടക്കലാണ് സുന്നത്ത്. ഖിബ് ലയിലേക്ക് മുന്നിട്ട് വലതുഭാഗത്തിന്മേല്‍ ചെരിഞ്ഞുകിടക്കലാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ ഇരുപാദങ്ങളുടെയും അടിഭാഗം ഖിബ് ലയിലേക്ക് നേരിടുന്ന രീതിയില്‍ മലര്‍ന്നു കിടക്കുകയും മുഖം ഖിബ് ലയിലേക്ക് നേരിടാൻ തലയിണയോ മറ്റോ വെച്ച് തല ഉയര്‍ത്തി വെക്കുകയുമാണ് വേണ്ടത്. നിന്നും ഇരുന്നും നിസ്കരിക്കാന്‍ കഴിയാത്തവര്‍ കിടന്ന് നിസ്കരിക്കുമ്പോഴും  മരണമാസന്നമായ ആളെ കിടത്തുമ്പോഴും മരണപ്പെട്ട മയ്യിത്തിനെ കിടത്തുമ്പോഴുമെല്ലാം ഈ രണ്ടു രീതികളാണ് സ്വീകരിക്കേണ്ടത്. ചുരുക്കത്തില്‍ കിടന്നുറങ്ങുമ്പോഴെല്ലാം ഇങ്ങനെ ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കലാണ് സുന്നത്ത്. ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കുന്നതിന്‍റെ പവിത്രത ധാരാളം ഹദീസുകളില്‍ കാണാം. ആയതിനാല്‍ വീട് നിര്‍മിക്കുമ്പോള്‍ ഖിബ് ലയിലേക്ക് തിരിഞ്ഞുകിടക്കുന്ന രീതിയില്‍ റൂമുകള്‍ സജ്ജീകരിക്കലോ പൊതുവെ കിടക്കുമ്