Posts

സത്രീകൾ സുറുമ, സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി..? സുറുമ ഇട്ടാൽ വുളുവിന്റെ വെള്ളത്തെ തടയപ്പെടുമെന്ന് കേട്ടിട്ടുണ്ട് ശെരിയാണോ..?

പെണ്‍കുട്ടികള്‍ക്ക് സുറുമയിടുന്നതിനോ സുഗന്ധം പൂശുന്നതിനോ ഭംഗിയുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ലെന്ന് മാത്രമല്ല സുന്നത്തുമാണ്. എന്നാല്‍ അത് തന്റെ ഭര്‍ത്താവിന്റേയും മഹ്റമുകളായ പുരുഷന്മാരുടേയും മറ്റു സ്ത്രീകളുടേയും മുന്നില്‍ മാത്രമേ പാടുള്ളൂ വെന്ന് മാത്രം. വീടിനകത്താണെങ്കിലും പുറത്താണെങ്കിലും പൊതുയിടങ്ങളിലാണെങ്കിലും അന്യ പുരുഷന്മാര്‍ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തിലും അവരുടെ ഭംഗി ഒരു നിലക്കും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അത് ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണ്. ഇക്കാര്യം അല്ലാഹു തആലാ സൂറത്തുന്നൂറില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പിന്നെ ഏത് സുറുമയിടുകയാണെങ്കിലും കോസ്മെറ്റിക്സുുകളുപയോഗിക്കുകയാണെങ്കിലും വൂളൂഅ് എടുക്കുമ്പോഴോ കുളിക്കുമ്പോഴോ വെള്ളം മുഖത്തിന്റെ ചര്‍മ്മത്തില്‍ ചേരുന്നതിനെ തടയുന്ന തരത്തിലുള്ള (കെമിക്കലായാലും അല്ലെങ്കിലും) തടി കഴുകപ്പെടുന്ന ഭാഗത്ത് അവശേഷിക്കുന്നുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അത് നിക്കല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ ആ വസ്തുവിന്റെ തടി അവശേഷിക്കുന്നില്ല, പകരം നിറം മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കില്‍ കുഴപ്പവുമില്ല (തുഹ്ഫ). അതു...

പെൺകുട്ടികൾ പ്രായപൂർത്തി ആയാൽ ,കുടുംബത്തിലെ എല്ലാവരെയും അയൽവാസികളേയും ക്ഷണിച്ചു കൊണ്ട് ഫങ്ക്ഷൻ നടത്തുന്നുണ്ട്,വീട്ടിൽ ചോദിച്ചപ്പോൾ അത് ഇസ്ലാമിൽ ഉള്ളതാണെന്നും ഇങ്ങിനെയുള്ള ചടങ്ങുകൾ ഒഴിച്ചുകൂടാൻ പറ്റില്ലനുമാണ് പറഞ്ഞത് .ഇതിന്റെ ഇസ്ലാമിക വിധി എന്താണ്. ഇസ്ലാമിൽ ഇങ്ങിനെയുള്ള അന്ധവിശ്വാസങ്ങൾ ഉണ്ടോ?

പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന സമയത്ത് ആളുകളെ ക്ഷണിച്ചു വരുത്തി സൽക്കരിച്ച്  ആഘോഷിക്കുന്നത് നിർബ്ബന്ധമോ സുന്നത്തോ ആയ ഒരു ആരാധനയോ ആചാരമോ ആണെന്ന് പറയാൻ ഉതകുന്ന തെളിവുകളൊന്നും കാണപ്പെടുന്നില്ല. എന്നാൽ പെൺകുട്ടികൾ അവരുടെ ജീവിതത്തിലെ പ്രകൃതിപരമായ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ആദ്യമായി ഒരു പ്രത്യേക രീതിയിൽ ശാരീരികമായും മാനസികമായും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്ന ആ ദിവസത്തിൽ അവരെ സന്തോഷിപ്പിക്കുവാനും അരുടെ ശാരീരിക വേദനയും മാനസിക വ്യഥയും കുറക്കുവാനും അവരിൽ ആത്മ വിശ്വാസവും ഉത്തരവാദിത്ത ബോധവും വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ട് വീട്ടിലോ മറ്റോ അനിസ്ലാമികത ഒട്ടും കലരാത്ത വിധം ഒരു സന്തോഷ മുഹൂർത്തം ഉണ്ടാക്കുന്നതിന് വിരോധവുമില്ല. കാരണം ഇസ്ലാം നിഷിദ്ധമാണെന്ന് വ്യക്തമാക്കാത്ത (അഥവാ ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ ഇജ്മാഅ് കൊണ്ടോ ഖിയാസ് കൊണ്ടോ നിഷിദ്ധമാണെന്ന് സ്ഥിരപ്പെടാത്ത) ഏത് കാര്യവും (അനിസ്ലാമികമായ മറ്റു കാര്യങ്ങൾ കലരാത്തതാണെങ്കിൽ അത്) അനുവദനീയമാണ് (അൽ അശ്ബാഹു വന്നളാഇർ) എന്നാൽ പല പാശ്ചാത്യ പൌരസ്ത്യ രാജ്യങ്ങളിലും പ്രചാരത്തിലുള്ളത് പോലെ ഒരാളുടെ പ്രായപൂർത്തി അനിസ്ലാമികമായ മാമാങ്കമായി ...

ആള്‍ക്കഹോള്‍ ഇല്ലാത്ത ബിയര്‍ ഇന്ന് വിപണിയില്‍ സുലഭമാണല്ലോ. ഇത് ഉപയോഗിക്കുന്നതിന്‍റെ വിധി എന്താണ്?

ആള്‍കഹോള്‍ എന്നത് മത്ത് ഉണ്ടാക്കുന്നതാണെന്നും അതില്‍ അല്‍പം പോലും ഉപയോഗിക്കാവുന്നതല്ലെന്നും മുമ്പ് നാം വിശദമാക്കിയത്. ആള്‍കഹോളും മത്ത് ഉണ്ടാക്കുന്ന മറ്റു വസ്തുക്കളെല്ലാം തന്നെ അല്‍പമായാലും കൂടുതലായാലും ഉപയോഗിക്കല്‍ ഹറാം തന്നെയാണെന്നാണ് വിധി. എന്നാല്‍, അത്തരം വസ്തുക്കളൊന്നും തന്നെ അല്‍പം പോലോത്ത ചേര്‍ക്കാത്ത പാനീയങ്ങള്‍ ഹറാം ആവില്ല. ആള്‍കഹോള്‍ തീരെ ഉപയോഗിക്കാത്ത ബിയറുകളും അനുവദനീയമാവുന്നതാണ്. സൌദിയിലും മറ്റു പല ഗള്‍ഫ് നാടുകളിലും ഇത്തരം ബിയറുകള്‍ ലഭ്യമാണ്. അവ ആള്‍കഹോള്‍ ഇല്ലാത്തവയാണെന്ന് ഉറപ്പ് വരുത്തിയാല്‍ കുടിക്കാവുന്നതാണെന്ന് സൌദി മുഫ്തിമാര്‍ അടക്കമുള്ള ഗള്‍ഫ് പണ്ഡിതര്‍ ഫതവ നല്‍കിയതായും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

മയ്യിത്ത് നിസ്കാരത്തില്‍ മസ്ബൂക്കായി വന്നവന്‍ എങ്ങനെയാണ് നിസ്കരിക്കേണ്ടത്?

▶️മയ്യിത് നിസ്കാരത്തില്‍ ഇമാമിനോടൊപ്പം തക്ബീര്‍ സമയത്ത് എത്തിയിട്ടില്ലാത്ത മസ്ബൂഖ് ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ പൂര്‍ത്തിയാക്കാതെ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഇമാം രണ്ടാം തക്ബീര്‍ ചൊല്ലിയ ശേഷം വന്ന് തുടരുന്നവര്‍ (മസ്ബൂഖ്), അവരുടെ ക്രമം പ്രകാരം ഇമാമിനോടൊപ്പം നിസ്കരിക്കേണ്ടതാണ്. അഥവാ, രണ്ടാം തക്ബീറിലാണ് തുടര്‍ന്നതെങ്കില്‍, ഇമാം ഓതുന്നത് സ്വലാത് ആണെങ്കിലും മസ്ബൂഖ് ആയ മഅ്മൂം ഓതേണ്ടത് ഫാതിഹയാണ്. ആ രൂപത്തിലും, മഅ്മൂം ഫാതിഹ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീര്‍ ചൊല്ലിയാല്‍ ഫാതിഹ നിര്‍ത്തി ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലേണ്ടതാണ്. ഫാതിഹയുടെ ബാക്കിയുള്ള ഭാഗം ഇമാം വഹിക്കുന്നതാണ്. അവസാനം ഇമാം സലാം വീട്ടിയ ശേഷം ബാക്കിയുള്ള തക്ബീറുകളും അവയുടെ ദിക്റുകളും മസ്ബൂഖ് പൂര്‍ത്തിയാക്കേണ്ടതാണ്. ഇങ്ങനെ പിന്തി വന്നവരുണ്ടെങ്കില്‍ അവരുടെ നിസ്കാരം പൂര്‍ത്തിയാകുന്നത് വരെ മയ്യിത് എടുക്കാതിരിക്കലും സുന്നതാണ് പണ്ഡിതര്‍ പ്രത്യേകം പറയുന്നുണ്ട്.

ഒരാളില്‍ നിന്നും വാടകയായി എടുത്ത ഒരു കട മറ്റൊരാള്‍ക്ക് മറിച്ചു കൊടുക്കുമ്പോള്‍ കീ മണി (പകിടി ) യായി ഒരു വലിയ തുക വാങ്ങുന്നു, ഇത് ശരിയാണോ ?

▶️പകിടി അല്ലെങ്കില്‍ കീമണി പല രീതിയില്‍ വാങ്ങാറുണ്ട്. 1.  വസ്തു ഉടമ വാടകക്കാരനില്‍ നിന്ന് വാടക കരാറിന്റെ തുടക്കത്തില്‍ ഈടാക്കുന്ന തുക. പല സ്ഥലങ്ങളിലും കടകളും മറ്റും ദീര്‍ഘകാല വാടകയ്ക്ക് കൊടുത്താല്‍  പിന്നീട് വടകക്കാരനെ ഒഴിപ്പിച്ചു കട വീണ്ടെടുക്കാന്‍ പ്രയാസമാണ്. ഇത് മുന്‍കൂട്ടി കണ്ടു സ്ഥിരമായ വാടകകയ്ക്ക് പുറമേ ഒരു വലിയ സംഖ്യ ആദ്യമേ കീമണിയായി വാങ്ങുകയും സ്വന്തമായ്ക്കുകയും ചെയ്യുന്നു. ഇവിടെ പ്രത്യേകമായി മനസ്സിലാക്കേണ്ട ഒരു കാര്യം ഇസ്‌ലാമികമായി വാടക കാരാറില്‍ വാടക കാലാവധി പറഞ്ഞിരിക്കണം. അനിശ്ചിതത കാലത്തേക്ക് വടക്ക്‌ നല്‍കുന്നത് ഇസ്‌ലാമിലെ ഇടപാട്‌ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇങ്ങനെ നിശ്ചിത കാലാവധി നിശ്ചയിച്ചു ഏര്‍പ്പെടുന്ന വാടക ഇടപാടില്‍ വാടകയുടെ ഭാഗമായി ഒരു സംഖ്യതുടക്കത്തില്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ വാടക കരാര്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്‍പ്‌ റദ്ദാക്കുന്ന പക്ഷം ആനുപാതികമായി ആ സംഖ്യയില്‍ നിന്ന് തിരിച്ചുകൊടുക്കാന്‍ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. 2. വാടക വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനു ഉടമസ്ഥനില്‍ നിന്ന് വാടക്കാരന്‍ ഈടാക്കുന്നത്. പലപ്പോഴും വാടകക്കാരന്‍ തന്റെ വാടക വസ്തുവില്‍ ന...

സവര്‍ഗ്ഗം നരകം ഉള്ളത് വിചാരണകള്‍ക്കു ശേഷമല്ലേ, പിന്നെ എങ്ങനെ ഇപ്പോള്‍ തന്നെ ശിക്ഷ നടക്കുന്നത് നബി തങ്ങള്‍ കണ്ടത്?

▶️ജാബിര്‍ (റ) ഉദ്ധരിക്കുന്നു: നബി (സ) തങ്ങള്‍ ഒരിക്കല്‍ നീണ്ട റുകൂഉം ഇഅ്തിദാലും ചെയ്തു. ശേഷം നബി തങ്ങള്‍ പറഞ്ഞു എനിക്ക് സ്വര്‍ഗ്ഗവും നരകവും കാണിക്കപ്പെട്ടു. നരകത്തില്‍ പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടതിന് പേരില്‍ ശിക്ഷിക്കപ്പെടുന്ന സ്ത്രീയെ ഞാന്‍ കണ്ടു. ഹാജിമാരുടെ സ്വത്തുക്കള്‍ തന്റ വളഞ്ഞ വടി കൊണ്ട് മോഷ്ടിച്ചിരുന്ന ആളെ തന്റെ കുടല്‍ മാലകള്‍ വലിച്ച് നടക്കുന്നതായി ഞാന്‍ കണ്ടു. ഈ ഹദീസിനെ സംബന്ധിച്ച് പണ്ഡിതര്‍ പല അഭിപ്രായം പറഞ്ഞിട്ടുണ്ട്. നബി തങ്ങള്‍ സ്വന്തം കണ്ണ് കൊണ്ടാണിത് കണ്ടതെന്നും വഹ്‍യ് മുഖേന അറിയിച്ചതാണെന്നും. ഇമാം ഖുര്‍തുബി പറയുന്നു യഥാര്‍ത്ഥത്തില്‍ തന്നെ അവള്‍ നരകത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. ചില ആളുകള്‍ ഇപ്പോള്‍ തന്നെ നരകത്തില്‍ ശിക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ഹദീസ് എന്ന് ഇമാം നവവി (റ) വും ബദ്റുദ്ദീനുല്‍ ഐനി (റ) വും പറയുന്നു. ശുഹദാക്കളുടെ റൂഹ് പക്ഷികള്‍ക്കുള്ളിലായി സ്വര്‍ഗ്ഗത്തിലൂടെ പാറിക്കളിക്കുകയും സ്വര്‍ഗ്ഗീയ ഭക്ഷണം ഭുജിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് മറ്റൊരു ഹദീസില്‍ കാണാം. അപ്പോള്‍ സ്വര്‍ഗ്ഗവും നരകവും വിചാരണക്ക് ശേഷമാണ് എന്ന് പറഞ്ഞാല്‍ ശരീരത്തോടെയും...

അമുസ്‍ലിം കുടുംബത്തില്‍ നിന്ന് മരിച്ച കുട്ടികള്‍ സ്വര്‍ഗ്ഗത്തിലാണോ?

▶️അമുസ്‍ലിം കുട്ടികള്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്നതില്‍ വിത്യസ്ത അഭിപ്രായമാണ് പണ്ഡിതര്‍ക്കിടയിലുള്ളത്. ഒന്ന്: അള്ളാഹു ഉദ്ദേശിച്ച പോലെയാവും പ്രത്യേക അഭിപ്രായം പറയേണ്ടതില്ല. ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്ത് ഹദീസില്‍ ഇങ്ങനെ കാണാം. അമുസ്ലിം കുട്ടികളെ കുറിച്ച് നബിയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി പറഞ്ഞു അള്ളാഹു അവരെ സൃഷ്ടിച്ചപ്പോള്‍ അവര്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്ന് അറിവുള്ളവനാണ്. രണ്ട്: കുട്ടികള്‍ അവരുടെ പിതാക്കളോട് കൂടെയുണ്ടാവും. അമുസ്ലിം കുട്ടികള്‍ നരകത്തിലാണ് എന്നറിയിക്കുന്ന ഹദീസുകള്‍ കാണാം. സലമതു ബ്നു അശ്ജഈ പറയുന്നു ഞാനും എന്റെ സഹോദരനും നബിയുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു ഞങ്ങളുടെ ഉമ്മ ഇസ്ലാമിനു മുമ്പ് മരിച്ച് പോയി. അവള്‍ അഥിതികളെ സല്‍കരിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷെ അവള്‍ ഞങ്ങളുടെ ഒരു സഹോദരിയെ കുഴിച്ച് മൂടിയിട്ടുണ്ട്. അപ്പോള്‍ നബി പറഞ്ഞു കുഴിച്ച് മൂടിയവളും മൂടപ്പെട്ടവളും നരകത്തിലാണ്. മൂന്ന്: അവര്‍ അന്ത്യ നാളില്‍ പരീക്ഷണത്തിനു വിധേയമാക്കപ്പെടും അതില്‍ വിജയിച്ചാല്‍ സ്വര്‍ഗ്ഗാവകാശികളായിത്തീരും. നാല്: അവര്‍ സ്വര്‍ഗ്ഗത്തിലാണ്.   ...